2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

കേളപ്പന്‍

കേളപ്പന്‍

മീനമാസത്തെ ചുടിന്റെയും ഉച്ച ഭക്ഷണത്തിന്റെ  ആലസ്യത്തിലും  ഒന്ന്  മയങ്ങിയതായിരുന്നു . '', നേരം മോന്തി ആയി ,ഇഞ്ഞി  എനിറ്റില്ല''എന്നാ അമ്മയുടെ  ഉറക്കത്തിലുള്ള സംസാരം  കേട്ടാണ് ഉറക്കം  ഞെട്ടിയത് ,പകല്‍  രാത്രിയോട്‌ വിട പറയാന്‍  നോക്കുന്നു ,കാക്കള്‍ കുടുഅണയാന്‍ നോക്കുന്നതിന്റെ  ചര്‍ച്ചകള്‍  പുറത്തു  കേള്‍ക്കുന്നുണ്ട്  ,ഉറക്കത്തിന്റെ  ദൈര്‍ഘ്യം  വളരെ  കുടിയെന്നു  അപ്പോഴാണ്  മനസ്സിലായത് ,വെറുതെ യല്ല  അമ്മ  വഴക്ക്  പറയുന്നത് ,ജോലി ഇല്ലാത്ത  ദിവസങ്ങളില്‍  ഈ ഉച്ച ഉറക്കം  പതിവുള്ളതാണ് എന്നാല്‍ എന്നെ  ഉറക്കത്തില്‍ നിന്ന്  വിളിച്ചു  ഉണര്ത്തരുള്ള  കേളപ്പെട്ടന്റെ  അലാറം  പോലെയുള്ള ആ   ശബ്ദ്ദം  എനി  കേള്‍ക്കാന്‍  കഴിയില്ലല്ലോ  എന്ന സത്യം ഓര്‍ത്തുപോയി ,ഞങ്ങളുടെ  ഗ്രാമത്തിലെ  ''സൂപ്പര്‍ ''മാര്‍ക്കറ്റില്‍  വില്പ്പനയ്ക്കായ്‌  മീന്‍  എത്തിയിട്ടുണ്ട്  എന്ന  അരീക്കലാണ്  കേളപ്പന്റെ  കുവല്‍ .രണ്ടു കണ്ണുകള്‍ക്കും കാഴ്ച   ഇല്ലാഞ്ഞിട്ടുകുടി   എല്ലാം  കാണുന്ന  കേളപ്പേട്ടന്‍ .എനിക്ക്  ഓര്‍മ്മ വച്ച നാള്‍ മുതല്‍ മുട്ടോളം എത്തുന്ന  കാക്കി ട്രുസറും ബനിയനുമിട്ടുള്ള അയാളെ  കാണുന്നു , കല്ല്യാണത്തിനു പോവുമ്പോള്‍  മാത്രം വെള്ള മുണ്ടും  ഷര്‍ട്ടും  ഇടും,അയാള്‍  കടയില്‍ താമസം തുടങ്ങിയത്  ആരോ  പറഞ്ഞത്  ഓര്‍മ്മയുണ്ട് ,അവസാന ആശ്രയമായ  അമ്മ കുടി  നഷ്ടപ്പെട്ട  കേളപ്പനെ ചത്തു ആശാന്‍ കുട്ടി തന്റെ കടയില്‍  കിടക്കാന്‍ വീതി കുടിയ  ഒരു ബഞ്ചും നല്‍കി , അവിടെ താമസിപ്പിച്ചതാണ് ,കട  ചത്തു ആശാന്‍ മകനും ,മകന്‍ അയാളുടെ  മകന് കൈമാറിയ്പ്പോഴും കേളപ്പനും  ആ ബെഞ്ചും അവരുടെ ഒപ്പം  തന്നെയായിരുന്നു .കുട്ടികള്‍ക്ക്  അയാള്‍ കളി കുട്ടുകാരന്‍  ആയിരുന്നു ,വലിയവര്‍ അവരുടെ  ദുഖവും വേദനയും  ഒക്കെ  ഇറക്കി  വയ്ക്കാന്‍  അയാളെ ആശ്രയിച്ചു  ,അയാളുടെ  ആശ്വാസ വാക്കുകള്‍  പറയുന്നവേര്‍ക്ക്   വലിയ  സ്വാന്തനം ആയിരുന്നു ,സ്വകാര്യ ബസ്സിലെ  ജീവനക്കാരനായ  ഞാന്‍  അതി രാവിലെ പോവുകയും  വളരെ  വൈകി മാത്രം നാട്ടില്‍  തിരിച്ചു എത്തുകയും ആയിരുന്നു പതിവ് ,ആ ദിവസങ്ങളില്‍  നാട്ടില്‍  ഉണ്ടായ  വിവരങ്ങള്‍ അറിയാന്‍  കേളപ്പന്‍  ആയിരുന്നു എന്റെയും  ആശ്രയം ,എന്നും രാത്രി കേളപ്പ നോട് ഒത്തു  ചിലവഴിച്ചു ,രാവിലെ  പോവുമ്പോഴും  കുടികാഴ്ച പതിവാണ് ,അന്ന്  എന്തെന്നറിയില്ല  എന്നെ  രാവിലെ  എന്ന്  വിളിച്ചു  ഉണര്ത്തരുള്ള  അലാറം  നിലച്ചിരുന്നു ,ഉറക്കം  ഞെട്ടി യപ്പോള്‍  എനിക്ക്  പോവാനുള്ള  സമയം ആയിരിക്കുന്നു ,കുളി ച്ചെന്നു  വരുത്തി  ഓടുകയായിരുന്നു ,കടക്കു മുന്പില്‍ കുടി ഓടുമ്പോള്‍  പിന്നില്‍ നിന്ന്  കേളപ്പന്‍  എന്തോ  ചോദിക്കുന്നു ണ്ടായിരുന്നു ,അത് കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല ,നിന്നാല്‍ എനിക്ക് പോവാനുള്ള  ബസ്സ് കിട്ടില്ല ,അങ്ങനെ സംഭവിച്ചാല്‍  എന്റെ  ബസ്സിന്റെ  ആദ്യ ട്രിപ്പും മുടങ്ങും ,രാത്രി പതിവ് പോലെ  ജോലി കഴിഞ്ഞു  വരുമ്പോള്‍ ,വഴികളില്‍  ഒരു മുകത തോനി,കടയില്‍ എത്തിയപ്പോള്‍  എന്നു കേളപ്പേ ട്ടന്‍  ഇരുന്നു  സംസാരിക്കാറുള്ള  ആ വീതികുടിയ  ബഞ്ചില്‍  കേളപ്പേ ട്ടനെ  കണ്ടില്ല ,ഞാന്‍  കടയുടെ  പിന്നിലേക്ക്‌  പോയി  നോക്കി ,അവിടെ  കണ്ട കാഴ്ച  എന്റെ  നാഡിഞരമ്പു കളെ  തളര്‍ത്തിയ  കാഴ്ച ആയിരുന്നു ,ഒരു മണ്‍കുനയും അതില്‍  മുനുനാല്  റീത്തുകളും,  ഞാന്‍  വീട്ടിലേക്കു  ഓടുകയായിരുന്നു ,വീട്ടില്‍ നിന്നാണ്  ആ ദുഃഖകഥ  അറിയുന്നത്  ,വൈകുന്നേരം നെഞ്ചില്‍ കൈ വച്ച് കൊണ്ട്   ആ ബഞ്ചി ലേക്ക്  കിടന്ന  കേളപ്പേ ട്ടന്‍  പിന്നെ  എഴുനേറ്റില്ല,പിറ്റേ  ദിവസം  ആ ബഞ്ചും  അവിടെ നിന്ന്  അപ്രത്യക്ഷമായി ....നേരം  വൈകി  എനി പുറത്തേക്ക്  പോകാന്‍  വയ്യ  ,വീണ്ടു  അവിടെ തന്നെ  കിടന്നു

2012 ജൂലൈ 21, ശനിയാഴ്‌ച

ബലി കാക്കള്‍ പറയട്ടെ

ബലി കാക്കള്‍ പറയട്ടെ
ഇന്നു പ്രത്യേകിച്ച്  പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഇന്റര്‍നെറ്റിന്റെ കുടെ തന്നെയായിരുന്നു ."എടാ നിന്റെ കണ്ണിന്റെ  "ഫിലമെന്റ്റ്"അടിച്ചു  പോവുകയേ ഉള്ളു''  കുടെ താമസിക്കുന്നവന്റെ മുന്നരീപ്പ്‌ ആണ് ഇവിടെ നിന്ന് എഴുനേല്‍ക്കാന്‍  എന്നെ പ്രേരിപ്പിച്ചത് .ശരിയാണ്  രാവിലെ തുടങ്ങിയതാണ്  ഫേസ് ബുക്കില്‍  കാണുന്ന  പോസ്റ്റ് കളില്‍ ഒക്കെ "ലൈക്കിയും "കമന്റി യും''ഈ ഇരിപ്പ് .ഉച്ചയ്ക്ക് ഭക്ഷണം  കഴിക്കാന്‍ മാത്രമേ എഴുനേറ്റിരുന്നുള്ളൂ.സമയം അഞ്ചു മണിയെ ആയുള്ളൂ  എനി എന്ത്  ചെയ്യാന്‍ എന്നാലോചിച്ചപ്പോള്‍ മനസ്സില്‍ വന്നതാണ്‌  വെറുതെ നടക്കാം എന്ന ആശയം .
മെയിന്‍ ഡോര്‍  തുറന്നു  പുറത്തു ഇറങ്ങുമ്പോള്‍  തന്നെ  കണ്ണുകള്‍ നീറുന്നുഉണ്ടോ  ഇന്നു നോക്കി ,വര്‍ത്തമാനകാല  ബഹറിനിലെ ഒരു പ്രശനമാണ് കണ്ണുനീര്‍ ഷെല്ലുകള്‍ പുക കൊണ്ടുണ്ടാവുന്ന നീറ്റല്‍.പെട്രോള്‍ ബോംബുകളും മയെത്തുന്ന  അക്രമ കാരികളെ  ഇവിടുത്തെ  പോലീസ് നേരിടുന്നത്  ടിയര്‍ ഗ്യാസ്  ഷെല്ലുകള്‍ മാത്രം ഉപയോഗിച്ചാണ്‌ .ഇതു കാണുമ്പോള്‍  മുന്പ്  സമരം ചെയ്യുന്ന വിദ്യാര്‍ഥി കള്‍ക്ക് നേരെ വെടി വച്ച് കൊണ്ട് ആകോശിക്കുന്ന പോലീസ് കാരന്റെ 'ക്രമ സമാധാന പാലനം 'ടി വി കളില്‍ കണ്ടതാണ്  ഓര്‍ത്തു പോവാറുണ്ട് .എവിടേക്ക്  പോവണം എന്ന ലക്‌ഷ്യം ഇല്ലാതെ എന്റെ നടത്തം എന്നെ എത്തിച്ചത്  മറീനബീച്ചില്‍  ആയിരുന്നു .
പച്ചപ്പുല്‍ പാകിയ മൈതാനവും ,അമ്യുസ്മെന്റ്റ് പാര്‍ക്കും ,ഡോള്‍ഫിന്‍ പാര്‍ക്കു ബോട്ട് ജട്ടിയും  ഒക്കയൂള്ള മനോഹരമായ കടല്‍ തീരം ,ഇന്നു  അവധി ദിനം അല്ലാത്തത് കൊണ്ട്  പാര്‍ക്കില്‍ ആളുകള്‍ കുറവാണു .മൈതാനത്തില്‍ കിടന്നും ഇരുന്നും ചിലര്‍ കസ്ടര്‍ത്തുകള്‍  കാണിക്കുന്നു ,വ്യായാമം  ചെയ്യുകയാണ്,കുറച്ചു പേര്‍ സിമന്റ് ബഞ്ചില്‍ ഇരുന്നു മനോരാജ്യം  കാണുന്നുമുണ്ട് .പച്ച പുല്ലു  വിരിച്ച മൈതാനത്ത്  വട്ടമായി ഇരുന്നു  ഒരു  സ്വദേശി കുടുംബം എന്തൊക്കയോ  ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു ,ഇതൊക്കെ  ഒക്കെ കണ്ടു ഞാന്‍ നടന്നു.അപ്പോഴാണ്‌ ആ കാഴ്ച  കണ്ടത് മരത്തില്‍ ഇരുന്നു ഒരു "കാക്ക"കരയുന്നു .  നമ്മുടെ നാട്ടില്‍ കാണാറുള്ള  കാക്കകളെ  ഇവിടെ കാണാറില്ല .ഞാന്‍ ആദ്യമായാണ് ഒരു  കാക്കയെ ഇവിടെ കാണുന്നത് .കാണാറുള്ളത്‌  വെളുത്ത നിറത്തില്‍ ഉള്ള കാക്കയെ പോലെയുള്ള  ഒരു പക്ഷിയെ ആണ് .ഈ കാക്കയെ കണ്ടപ്പോള്‍ തോനിയത്‌,ആദ്യമായി  ഗള്‍ഫില്‍  എത്തിപ്പെടുമ്പോള്‍  മറ്റു ഭാഷ അറിയാതെ ഹിന്ദിക്കാരുടെ യും നേപ്പാളി കളുടെയും  ബംഗാളി കളുടെയും  ഇടയില്‍ ഒറ്റപ്പെടുമ്പോള്‍  ഒരു "മലയാളിയെ "കണ്ടാലുണ്ടാവുന്ന സന്തോഷം അതായിരുന്നു .
പണ്ട്  കാക്കകളെ  എനിക്ക് ഇഷ്ട മല്ലായിരുന്നു.അവ എന്റെ  "ശത്രു"വും ആയിരുന്നു .അതിനു കാരണവും ഉണ്ട് .എനിക്ക്  ഓര്‍മ്മവച്ചതു  മുതല്‍     വീട്ടില്‍ മുട്ടയിടുന്ന കോഴികള്‍  ഉണ്ടായിരുന്നു .സ്കൂള്‍ ഇല്ലാത്ത ദിവസം ഇവകള്‍ ഇടുന്ന മുട്ട എനിക്ക് സ്വന്തം ആയിരുന്നു .മുട്ട ഇടാന്‍ സമയം ആവുമ്പോള്‍ പ്രത്യേക ശബ്ദ്ദം ഉണ്ടാക്കി  കോഴി  കോലായില്‍ കേറും .അത് കാണേണ്ട താമസം കോഴിയെ  മുറത്തിനു ഉള്ളില്‍  മുടി അതിനു കാവലിരിക്കും ,കോഴി മുട്ട ഇട്ടു എന്ന അറീപ്പു തരുന്നത്  വരെ കാത്തിരിക്കും ,ക്ഷമ നശിക്കുമ്പോള്‍ മുറം പൊക്കിനോക്കിയപ്പോള്‍ ,  മുട്ട ഇടാതെ  എന്നെ നിരാശനാക്കികോഴി   പോയ  അനുഭവവും ഉണ്ടായിട്ടുണ്ട് .കോഴിക്ക്  സന്തോഷത്തിനു  കുറച്ചു അരി മണികളും  കൊടുത്തു ചോറ് ഉണ്ടാക്കാന്‍ തിളപ്പിക്കുന്ന വെള്ളത്തില്‍ ഇട്ടു പുഴുങ്ങി തിന്നാലെ സമാധാനമായി  കളികളില്‍  മുഴുകുവാന്‍ കഴിയുമായിരുന്നുള്ളൂ .അങ്ങനെ മുട്ടകള്‍ കിട്ടി കൊണ്ടിരിക്കെയാണ്  ഒരു ദിവസം അമ്മ  പറഞ്ഞത് എനി മുട്ട തിന്നരുതു  നമുക്ക് കോഴി കുഞ്ഞുങ്ങളെ വിരിക്കണം ,എനിക്ക് സ്വന്തമായി  രണ്ടു കോഴി കുഞ്ഞുങ്ങളെ തരും എന്ന അമ്മയുടെ  വാഗ്ദാനം ആണ്  മുട്ട കിട്ടില്ലല്ലോ  എന്ന ദുഃഖം  മാറ്റിയത് .വലിയ ചട്ടിയില്‍ പുഴി നറച്ചു ,മുട്ട അടവച്ച സ്ഥലത്ത്  കോഴികളുടെ ഉടമസ്ഥന്‍ ആവാനുള്ള മോഹവുമായി ദിവസവും ചെന്ന് നോക്കുമായിരുന്നു .ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍  ഉറക്കം തെളിഞ്ഞു വരുമ്പോള്‍ കേട്ടത് കോഴി കുഞ്ഞുങ്ങളുടെ  കരച്ചില്‍ ആണ് ,അന്നുതന്നെ  എന്റെ  കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ തന്നെ തിരഞ്ഞെടുത്തു ,ഒരു കറുപ്പും ഒന്നു വെളുത്തതും .കുറച്ചു ദിവസത്തിനു ശേഷം സ്കൂള്‍ ഇല്ലാത്ത ഒരു ദിവസം എന്റെ കൈയില്‍ ഒരു വടിയും തന്നു അമ്മ ,കുട്ടക്കടിയില്‍ മുടിവച്ചിരുന്ന കോഴിയെയും കുഞ്ഞുങ്ങളെയും തുറന്നു എന്നെ നോക്കാന്‍ ഏല്‍പ്പിച്ചു .ഞാന്‍ അവയുടെ കളികള്‍ ആസ്വദിച്ചു , വടിയും പിടിച്ചു നില്‍ക്കുന്നതിനിടയില്‍ എവിടുന്നെന്നറിയില്ല ഒരു കാക്ക പറന്നെത്തി  രണ്ടു കോഴിക്കുഞ്ഞുങ്ങളെയും റാഞ്ചി പറന്നുപോയി .തള്ളക്കോഴി അവയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു.അവയെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച എനിക്ക് നിസഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.പല സ്ഥലങ്ങളിലായി ഒളിച്ചു രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ഒത്തുകുടിയപ്പോള്‍  മാത്രമാണ് ആ ദുഃഖ സത്യം ഞാന്‍ അറിഞ്ഞത് ,ആ കൃരനായ കാക്ക കൊണ്ട് പോയത് എന്റെ രണ്ടു കോഴിക്കുഞ്ഞുങ്ങലെയായിരുന്നു .ഇതിനു ശേഷം കാക്ക കളെ  ഇവിടെ കണ്ടാലും എറിഞ്ഞു ഓടിക്കും .
കക്കയോടുള്ള എന്റെ വിരോധം അങ്ങനെ തുടരുന്നു വരുമ്പോള്‍ ,നാലാം ക്ല്ലസ്സില്‍ ആണെന്ന എന്റെ ഓര്‍മ്മ  ഒരു ദിവസം ഉച്ചയ്ക്ക്  കുട്ടികള്‍ ഉപേക്ഷിച്ച ഭക്ഷണത്തിന്റെ  അവശിഷ്ടങ്ങള്‍  തിന്നുന്ന കാക്കകളെ  കാണാന്‍ ഇടയായത്.ഞാന്‍ അവയെ ഓടിക്കാന്‍ ഉള്ള കല്ലുമായി പോവുന്നതിനിടയില്‍  കുട്ടുകാരന്‍ സുരേഷ്  എന്റെ കൈയില്‍ പിടിച്ചു നിര്‍ത്തി .അതൊക്കെ  ബലി കാക്കള്‍ ആണെന്നും അതിനെ എറിയരുത് എന്നും എന്നോടു പറഞ്ഞു ,കാരണം കഴിഞ്ഞ മാസം മരിച്ചു പോയ  അവന്റെ മുത്തച്ഛന്‍ ,അച്ഛനും ചെറിയച്ചന്മാരും കൈമുട്ടി വിളിച്ചപ്പോള്‍ കാക്കകളുടെ രൂപത്തില്‍ വന്നു  ബലി ചോറ്  കഴിച്ചു എന്നും ,മരിച്ചവര്‍ കാക്കയുടെ രൂപത്തില്‍  വരുന്നത് എന്നും പറഞ്ഞു തന്നു .അത് എനിക്ക് പുതിയ ഒരു അറിവായിരുന്നു .അത് വരെ ഞാന്‍ കരുതിയത്‌ വര്‍ഷത്തില്‍  രണ്ടു ദിവസം (തുലപ്പത്തിനും ,കര്‍ക്കിടക വാവിനും )മരിച്ചവര്ക്കായി വീട്ടിനു അകത്തു മുറിയില്‍  വിളമ്പി വയ്ക്കുന്ന ഭക്ഷണം കഴിക്കാന്‍ എത്തും എന്നാണ് .എന്റെ  വിട്ടിന്റെ തൊട്ടടുത്തുള്ള  ബന്ധു വീട്ടില്‍  ഈ രണ്ടു ദിവസവും എന്നെ ക്ഷണി ക്കരുണ്ടായിരുന്നു (എന്റെ വിട്ടില്‍ ഇതു പോലെയുള്ള ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല) രാത്രികളില്‍ ആയിരുന്നു പരിപാടികള്‍ അന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷം ആയിരിക്കും കാരണം ,അവിടെ കുറെ കുട്ടികള്‍ ഉണ്ടാവും ,രാത്രി" പെട്രോള്‍ മക്സ്സിന്റെ" വെളിച്ചത്തില്‍ കളിക്കാം .എല്ലാവരും എത്തിയാല്‍ ഏറ്റവും മുതിര്‍ന്ന ആണുങ്ങള്‍  അകത്തു  നിരത്തി വച്ച വാഴ ഇലകളില്‍  പായസവും അപ്പവും അടക്കമുള്ള വിഭവങ്ങളും ഇളനീര്‍ ,ചാരായം തുടങ്ങിയ വെള്ളങ്ങളും വിളമ്പും .കുറച്ചു സമയം വാതില്‍ അടച്ചു  പുറത്തു ഇരിക്കും .ഈ സമയം മരിച്ചു പോയവര്‍ എത്തി ഭക്ഷണം കഴിക്കും എന്നാണ് സങ്കല്‍പ്പം .പിന്നിട് എല്ലാവരും ഒന്നിച്ചിരുന്നു  ഇലയില്‍ വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കും .ഒരിക്കല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍  ഗ്ലാസില്‍ ഇളനീര്‍ വെള്ളമാണെന്നു കരുതി "ചാരായം "വായില്‍ ഒഴിച്ച് പോയ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ,ഈ ദിവസങ്ങളില്‍ ഞാന്‍ വീട്ടില്‍ എത്തിയാല്‍ അമ്മയോട് ചോദിക്കരുണ്ടായിരുന്നു ,.പണ്ടെങ്ങോ മരിച്ചു പോയ നമ്മുടെ അച്ചച്ചനു ഭക്ഷണം  കൊടുക്കേണ്ടേ എന്ന് .മരിച്ച ബന്ധു ക്കാലോടോപ്പം അച്ചച്ചനു അവിടെ പോയി  കഴിക്കും എന്ന് പറഞ്ഞു എന്നെ അമ്മ സമാധാനിപ്പിക്കും .സുരേഷ് പറഞ്ഞ കാക്കകളെ കുറിച്ചുള്ള അറിവ്  അന്നു ''ഭൌതിക വാദം''എന്റെ മനസ്സില്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ വിശ്വസിക്കുകയും ചെയ്തു .കാക്കകളെ  കുറിച്ച്  ഒരു വിവരണവും അവന്‍ എനിക്ക് തന്നു .കഴുത്തില്‍ വെളുത്ത നിറമുള്ള കാക്കകള്‍ "കാതിരി"കാക്ക ആണെന്നും ,മുഴുവന്‍ കറുത്തത് "ബലികാക്ക ''ആണെന്നും അവന്‍ പറഞ്ഞു തന്നു .പിന്നീട് കാക്കകളെ നോക്കി  അത് ബലി കാക്കള്‍ അല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ കല്ല്‌ എറിയര് ഉണ്ടായിരുന്നുള്ളു .കാക്ക കോഴി ക്കുഞ്ഞുങ്ങളെ  പിടിക്കുന്നത് പ്രക്രതി  നിയമം    ആണെന്ന്  മനസ്സിലായപ്പോള്‍ കാക്കയോടുള്ള എന്റെ ശത്രുതയും ഇല്ലാതായി .   ഇപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് ആര്‍ക്കും കാണാന്‍ ഇഷ്ട മില്ലാത്ത പക്ഷിയായ കാക്കയില്‍   തങ്ങളുടെ ഉറ്റവരുടെ ആത്മാക്കള്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍  കാരണം എന്തെന്ന് ..നേരം രാത്രി ആയി  ഞാന്‍ കണ്ട കാക്കയെ ഇപ്പോള്‍ കാണാനില്ല .അത് അതിന്റെ കുട്ടിലേക്ക് പോയതാവാം .ഞാനു എന്റെ കുട്ടിലേക്ക് നടന്നു .

2012 ജൂൺ 30, ശനിയാഴ്‌ച

കേളപ്പന്‍

മീനമാസത്തെ ചുടിന്റെയും ഉച്ച ഭക്ഷണത്തിന്റെ  ആലസ്യത്തിലും  ഒന്ന്  മയങ്ങിയതായിരുന്നു . '', നേരം മോന്തി ആയി ,ഇഞ്ഞി  എനിറ്റില്ല''എന്നാ അമ്മയുടെ  ഉറക്കത്തിലുള്ള സംസാരം  കേട്ടാണ് ഉറക്കം  ഞെട്ടിയത് ,പകല്‍  രാത്രിയോട്‌ വിട പറയാന്‍  നോക്കുന്നു ,കാക്കള്‍ കുടുഅണയാന്‍ നോക്കുന്നതിന്റെ  ചര്‍ച്ചകള്‍  പുറത്തു  കേള്‍ക്കുന്നുണ്ട്  ,ഉറക്കത്തിന്റെ  ദൈര്‍ഘ്യം  വളരെ  കുടിയെന്നു  അപ്പോഴാണ്  മനസ്സിലായത് ,വെറുതെ യല്ല  അമ്മ  വഴക്ക്  പറയുന്നത് ,ജോലി ഇല്ലാത്ത  ദിവസങ്ങളില്‍  ഈ ഉച്ച ഉറക്കം  പതിവുള്ളതാണ് എന്നാല്‍ എന്നെ  ഉറക്കത്തില്‍ നിന്ന്  വിളിച്ചു  ഉണര്ത്തരുള്ള  കേളപ്പെട്ടന്റെ  അലാറം  പോലെയുള്ള ആ   ശബ്ദ്ദം  എനി  കേള്‍ക്കാന്‍  കഴിയില്ലല്ലോ  എന്ന സത്യം ഓര്‍ത്തുപോയി ,ഞങ്ങളുടെ  ഗ്രാമത്തിലെ  ''സൂപ്പര്‍ ''മാര്‍ക്കറ്റില്‍  വില്പ്പനയ്ക്കായ്‌  മീന്‍  എത്തിയിട്ടുണ്ട്  എന്ന  അരീക്കലാണ്  കേളപ്പന്റെ  കുവല്‍ .രണ്ടു കണ്ണുകള്‍ക്കും കാഴ്ച   ഇല്ലാഞ്ഞിട്ടുകുടി   എല്ലാം  കാണുന്ന  കേളപ്പേട്ടന്‍ .എനിക്ക്  ഓര്‍മ്മ വച്ച നാള്‍ മുതല്‍ മുട്ടോളം എത്തുന്ന  കാക്കി ട്രുസറും ബനിയനുമിട്ടുള്ള അയാളെ  കാണുന്നു , കല്ല്യാണത്തിനു പോവുമ്പോള്‍  മാത്രം വെള്ള മുണ്ടും  ഷര്‍ട്ടും  ഇടും,അയാള്‍  കടയില്‍ താമസം തുടങ്ങിയത്  ആരോ  പറഞ്ഞത്  ഓര്‍മ്മയുണ്ട് ,അവസാന ആശ്രയമായ  അമ്മ കുടി  നഷ്ടപ്പെട്ട  കേളപ്പനെ ചത്തു ആശാന്‍ കുട്ടി തന്റെ കടയില്‍  കിടക്കാന്‍ വീതി കുടിയ  ഒരു ബഞ്ചും നല്‍കി , അവിടെ താമസിപ്പിച്ചതാണ് ,കട  ചത്തു ആശാന്‍ മകനും ,മകന്‍ അയാളുടെ  മകന് കൈമാറിയ്പ്പോഴും കേളപ്പനും  ആ ബെഞ്ചും അവരുടെ ഒപ്പം  തന്നെയായിരുന്നു .കുട്ടികള്‍ക്ക്  അയാള്‍ കളി കുട്ടുകാരന്‍  ആയിരുന്നു ,വലിയവര്‍ അവരുടെ  ദുഖവും വേദനയും  ഒക്കെ  ഇറക്കി  വയ്ക്കാന്‍  അയാളെ ആശ്രയിച്ചു  ,അയാളുടെ  ആശ്വാസ വാക്കുകള്‍  പറയുന്നവേര്‍ക്ക്   വലിയ  സ്വാന്തനം ആയിരുന്നു ,സ്വകാര്യ ബസ്സിലെ  ജീവനക്കാരനായ  ഞാന്‍  അതി രാവിലെ പോവുകയും  വളരെ  വൈകി മാത്രം നാട്ടില്‍  തിരിച്ചു എത്തുകയും ആയിരുന്നു പതിവ് ,ആ ദിവസങ്ങളില്‍  നാട്ടില്‍  ഉണ്ടായ  വിവരങ്ങള്‍ അറിയാന്‍  കേളപ്പന്‍  ആയിരുന്നു എന്റെയും  ആശ്രയം ,എന്നും രാത്രി കേളപ്പ നോട് ഒത്തു  ചിലവഴിച്ചു ,രാവിലെ  പോവുമ്പോഴും  കുടികാഴ്ച പതിവാണ് ,അന്ന്  എന്തെന്നറിയില്ല  എന്നെ  രാവിലെ  എന്ന്  വിളിച്ചു  ഉണര്ത്തരുള്ള  അലാറം  നിലച്ചിരുന്നു ,ഉറക്കം  ഞെട്ടി യപ്പോള്‍  എനിക്ക്  പോവാനുള്ള  സമയം ആയിരിക്കുന്നു ,കുളി ച്ചെന്നു  വരുത്തി  ഓടുകയായിരുന്നു ,കടക്കു മുന്പില്‍ കുടി ഓടുമ്പോള്‍  പിന്നില്‍ നിന്ന്  കേളപ്പന്‍  എന്തോ  ചോദിക്കുന്നു ണ്ടായിരുന്നു ,അത് കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല ,നിന്നാല്‍ എനിക്ക് പോവാനുള്ള  ബസ്സ് കിട്ടില്ല ,അങ്ങനെ സംഭവിച്ചാല്‍  എന്റെ  ബസ്സിന്റെ  ആദ്യ ട്രിപ്പും മുടങ്ങും ,രാത്രി പതിവ് പോലെ  ജോലി കഴിഞ്ഞു  വരുമ്പോള്‍ ,വഴികളില്‍  ഒരു മുകത തോനി,കടയില്‍ എത്തിയപ്പോള്‍  എന്നു കേളപ്പേ ട്ടന്‍  ഇരുന്നു  സംസാരിക്കാറുള്ള  ആ വീതികുടിയ  ബഞ്ചില്‍  കേളപ്പേ ട്ടനെ  കണ്ടില്ല ,ഞാന്‍  കടയുടെ  പിന്നിലേക്ക്‌  പോയി  നോക്കി ,അവിടെ  കണ്ട കാഴ്ച  എന്റെ  നാഡിഞരമ്പു കളെ  തളര്‍ത്തിയ  കാഴ്ച ആയിരുന്നു ,ഒരു മണ്‍കുനയും അതില്‍  മുനുനാല്  റീത്തുകളും,  ഞാന്‍  വീട്ടിലേക്കു  ഓടുകയായിരുന്നു ,വീട്ടില്‍ നിന്നാണ്  ആ ദുഃഖകഥ  അറിയുന്നത്  ,വൈകുന്നേരം നെഞ്ചില്‍ കൈ വച്ച് കൊണ്ട്   ആ ബഞ്ചി ലേക്ക്  കിടന്ന  കേളപ്പേ ട്ടന്‍  പിന്നെ  എഴുനേറ്റില്ല,പിറ്റേ  ദിവസം  ആ ബഞ്ചും  അവിടെ നിന്ന്  അപ്രത്യക്ഷമായി ....നേരം  വൈകി  എനി പുറത്തേക്ക്  പോകാന്‍  വയ്യ  ,വീണ്ടു  അവിടെ തന്നെ  കിടന്നു

പറയാന്‍ ബാക്കി വച്ചത് ?

                               
                                     
റോഡില്‍  നോക്കി  ഈ  ഇരിപ്പ്  തുടങ്ങിയിട്ട്  മണിക്കൂര്‍  രണ്ടായി .എന്നെപോലെ  നുറുകണക്കിനു  ആളുകള്‍, എന്നും വേദനയും  ദുഖവും  മാത്രം  കൊണ്ടുവരാറുള്ള  ആ വെളുത്ത  വണ്ടിയും  പ്രതിക്ഷിച്ചു റോഡില്‍ തന്നെയാണ്  കണ്ണും നട്ടിരിക്കയിക്കുന്നത് .കടലുകള്‍ക്ക് അപ്പുറം ആ ഈന്ത പനകളുടെ  നാട്ടില്‍ എന്റെ  ഒരു കുട്ടുകാരന്‍ ആയിരുന്ന അനുപിന്റെ  ചേതനയറ്റ  ശരീരവും കൊണ്ട് വരുന്ന ആബുലന്സിനെ നോക്കി  ആണ്  ഈ കാത്തിരിപ്പ് .
"പ്ലയിന്‍ ലെയിറ്റു ആയതു കൊണ്ടാ വരാന്‍ വൈകുന്നത്  ചന്ദ്രന്‍ എന്നെ വിളിച്ചു പറഞ്ഞു ''ഒരാള്‍  എന്റെ അടുത്തു നില്‍ക്കുന്ന ആളോട്  അങ്ങനെ  പറയുന്നത് കേട്ടു.ഇതു അറിയുമെങ്കില്‍ കുറച്ചു സമയം കഴിഞ്ഞു വന്നാല്‍ മതിയായിരുന്നു ,വീട്ടിനു അകത്തു നിന്നുള്ള ദീനരോദനം മനസ്സില്‍ വലിയ വേദന നിറയ്ക്കുന്നു.ഇവിടെ എനിക്ക്  പരിചയം ഉള്ള ആരും തന്നെ ഇല്ല.റീത്ത് കൈയില്‍  കരുതിയതിനാല്‍ ദുരെ എവിടെയെങ്കിലും മാറി നില്‍ക്കാനും പറ്റില്ല .
ലീവിന്  നാട്ടിലെത്തിയാല്‍  വെറുതെ പാലത്തിന്റെ  കൈവരിയില്‍  പണ്ടൊക്കെ  ഇരിക്കുന്നത്  പോലെ  ഇരിക്കാന്‍  സമയം കിട്ടാറില്ല ,അന്ന്  ടൌണില്‍ പോയി വരുമ്പോള്‍ തോനിയ മോഹം ആയിരുന്നു അവിടെ ഒന്നിരിക്കാം എന്ന് . വെള്ളത്തില്‍ നീതി തുടിക്കുന്ന മീനുകളെ നോക്കി ,പഴയ ഓര്‍മ്മകള്‍ ആ വെള്ളത്തിന്റെ ഒഴുക്ക് പോലെ  മനസ്സില്‍ കടന്നു വരുന്നു ,ആ ഓര്‍മ്മകള്‍ മനസ്സിലിട്ടു തലോളിക്കുന്നതിനിടയില്‍ ,അതിനു ഭംഗം വരുത്തികൊണ്ട്    ഗള്‍ഫില്‍നിന്ന്  ഫോണിലേക്ക്  ഒരു കോള്‍ വരുന്നത്  ,എന്റെ  കുട്ടുകാരന്റെ  ശബ്ദ്ദം ആയിരുന്നു അത് "നിനക്ക് അറിഞ്ഞു കുടെ നമ്മുടെ അനുപിനെ,അവന്‍  ജോലി സ്ഥലത്ത് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴെ വീണു എന്ന ഒരു വാര്‍ത്ത കേട്ടു ''കുറച്ചു നേരം    ആ വാര്‍ത്തയോട് പ്രതികരിക്കാന്‍  കഴിയാതെ   വാക്കുകള്‍ തടസ്സപ്പെട്ടു ,"കാണാന്‍ പോയവര്‍ക്ക്  കാണാന്‍ കഴിഞ്ഞില്ല  അപ്പോഴേക്കും  മോര്‍ച്ചറി യിലേക്ക്  മാറ്റിയിരുന്നു ''അവന്‍ വിവരങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു ,അപ്പോഴും ഞാന്‍ ഒന്നു മുളുകപോലും ചെയ്തില്ല ..അതുകൊണ്ടായിരിക്കാം  കോള്‍ അവന്‍ കട്ട് ചെയ്തത് .
പല മലയാളികളെ  പോലെ ഒരു തൊഴിലും അറിയാതെ  വിസയും സഘടിപ്പിച്ചു  ഗള്‍ഫില്‍ എത്തിയവന്‍ ആയിരുന്നു ഞാനും ,ജോലി അന്വോഷിച്ചു നടക്കുന്ന കാലം ,താല്‍ക്കാലികമായി കിട്ടിയ കുറച്ചു ദിവസത്തെ ജോലി ക്ക് ശേഷം എനിയെന്തെന്നു ചിന്തിക്കുമ്പോള്‍ ആണ്  റൂമില്‍ കുടെ താമസിക്കുന്ന ആള്‍ ഒരു കമ്പനിയില്‍ താല്‍ക്കാലികമായി  ജോലിക്കാരെ  എടുക്കുന്ന വിവരം പറയുന്നത് ,ഒരു ജോലിയും അറിയാത്ത ഞാന്‍  പോയിട്ട്  കാര്യം ഇല്ലെന്നു അറിഞ്ഞുകൊണ്ട്  തന്നെയാണ് രാവിലെ തന്നെ ആ കമ്പനിയുടെ  വര്‍ക്ക്  നടക്കുന്ന സ്ഥലത്ത്  പോയത് .ധാരാളം ആളുകള്‍ ജോലി അന്വോഷിച്ചു  എന്നെ  പോലെ വന്നിട്ടുണ്ട് .ജോലിക്കാരെ  എടുക്കാന്‍  നിയോഗിക്കപ്പെട്ട ആള്‍  ഒരു ഹിന്ദിക്കാരന്‍ ആണെന്ന് തോനുന്നു ,പണ്ട്  സ്കൂളില്‍ രാഷ്ട്ര ഭാഷ  പഠിച്ചിരുന്നു  എങ്കിലും അത്  സംസാരിക്കാനുള്ള  കഴിവ്  എനിക്ക്  ഉണ്ടായിരുന്നില്ല .അവിടെ  ഉണ്ടായിരുന്ന  പലരും  ''വെറുതെ  സമയം കളഞ്ഞു '' എന്ന് പുലമ്പിക്കൊണ്ട് തിരിച്ചു പോവുന്നത്  കാണുന്നുണ്ടായിരുന്നു .എനിക്കും സാധ്യത ഇല്ലെന്നു  മനസ്സിലായി .അപ്പോഴാണ്  ആ കമ്പനിയില്‍ ജോലിക്കാരനായ , മനോഹരമായി താടി വളര്‍ത്തിയ സുമുഖനായ  ചെറുപ്പക്കാരന്‍ എന്റെ അടുത്തു വന്നത്. ഞാന്‍ താമസിക്കുന്ന "ഗല്ലി"യില്‍ കുടെ  നടന്നു പോവാറുള്ള ഇവനെ  പലപ്പോഴും ഞാന്‍ കാണാറുണ്ടായിരുന്നു ,ഇതു വരെ പരിചയപ്പെട്ടിരുന്നില്ല .അവന്‍  എന്നോടു കാര്യങ്ങള്‍ തിരക്കി  സത്യമായ കാര്യങ്ങള്‍ അവനോടു പറഞ്ഞു ,ഒന്നര മാസം മാത്രം ആയിട്ടുള്ളൂ  എന്ന്  പറഞ്ഞാല്‍ ജോലിക്ക് എടുക്കില്ല എന്നാരോ എന്നോടു  പറഞ്ഞിരുന്നു .അനുപ്  എന്നാണ് പേര് എന്നുകുടി  പറഞ്ഞു അവന്‍ തിരിച്ചു പോയി .കാത്തിരിപ്പിനൊടുവില്‍ എന്റെ  ചന്സ്സും  എത്തി ,എന്റെ പേര് ചോദിക്കുന്നതിനിടയില്‍ ആ ഹിന്ദിക്കരനോടു അടുത്തു  എഴുതിക്കൊണ്ടിരുന്ന  മലയാളി എന്തോ പറഞ്ഞു ,തിരിച്ചു ഇറങ്ങാന്‍ നേരം  എന്റെ കൈയില്‍ അയാള്‍ ഒരു കാര്‍ഡു തന്നിരുന്നു ,അത് നോക്കിയപ്പോള്‍  ആണ് മനസ്സിലായത് ജോലി ചെയ്ത മണിക്കൂര്‍ രേഖപ്പെടുത്തുന്ന കാര്‍ഡു  ആയിരുന്നു അത് .അത് കിട്ടാന്‍ കാരണം അനുപ് പറഞ്ഞത് കൊണ്ടായിരുന്നു എന്നു പിന്നീടാണ് മനസ്സിലായത് .അതുമുതല്‍  ഞാനും അവിടെ  അവിടെ ഒരു തൊഴിലാളി ആയി ,ഞാനും അനുപും തമ്മിലുള്ള ബന്ധവും  വളര്‍ന്നു .എന്നു രാത്രിയില്‍ ഞങ്ങള്‍ ഒത്തുകുടും ദുഖവും സന്തോഷവും പങ്കുവയ്ക്കും മാസങ്ങള്‍ കടന്നുപോയി  ഞാന്‍ പുതിയ അവസരങ്ങള്‍ തേടി പോയപ്പോഴും  ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു ,ഞാന്‍ പുതിയ സ്ഥലം തേടി പോയപ്പോള്‍ ഇടയ്ക്കുള്ള കുടികഴ്ച്ചകളിലും  ഫോണ്‍ വിളികളിലും  ഒതുങ്ങി .ഇപ്പോള്‍ ലീവിന്  വരുമ്പോഴും അവനെ നേരില്‍ കാണാന്‍  കഴിഞ്ഞില്ല .ലീവ് കിട്ടിയത് പെട്ടെന്ന് ആയതു കൊണ്ട് ഫോണില്‍ വരുന്ന വിവരം പറഞ്ഞപ്പോള്‍ അവന്‍  ചോദിച്ചു  ''നീ പോവുകയാണോ ?നിന്നോടു  ഒരു കാര്യം പറയാനുണ്ടായിരുന്നു ,ഞാന്‍ നാളെ നീ പോവുന്നതിനു മുന്പ് വരാം '' എന്തുകൊണ്ടോ  അവന്‍  വന്നില്ല ......ഇന്നലെയും അവന്റെ  വേര്‍പാടിന്റെ  കഥ പറയുന്ന ഫോണ്‍ കോളുകള്‍  വന്നു കൊണ്ടേ ഇരുന്നു ..അതില്‍ ഒരാള്‍ പറഞ്ഞു ''അവന്‍  പിന്നിലേക്ക്‌ നടന്നു മരണം വരിച്ചതാണെന്ന് "അവിടെ ഒരു സംസാരം ഉണ്ട് പോലും ....ഏയ്  അങ്ങനെ ആവാന്‍ വഴിയില്ല ...അവന്‍ എന്നും പറയാറുള്ള  പിഞ്ചു മകളുടെ  മുഖം ഒരു പ്രാവശ്യം പോലും കാണാന്‍ നില്‍ക്കാതെ അവന്‍ പോവുമോ ...അല്ല അതല്ല സത്യം ഞാന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു
അടുത്തു ഇരുന്നവര്‍  എഴുന്നേറ്റു  പോവാന്‍  തുടങ്ങിയപ്പോഴാണ് ഞാന്‍ റോഡിലേക്ക്  നോക്കിയത് ആബുലന്‍സ് പതുക്കെ  വരികയാണ്‌ ,അതിനെ പിന്തുടര്‍ന്നു കൊണ്ട്  ആളുകളും ..തിരക്കും അലമുറകളും അകന്നപ്പോള്‍  ഞാന്‍  അവനെ കിടത്തിയിരിക്കുന്ന സ്ഥലത്ത്  പോയി  ,വെള്ള പുതപ്പിച്ച ആ മാറിലേക്ക്‌ ഞാന്‍ അവനു വേണ്ടി കരുതിയ റീത്ത്  വച്ച ശേഷം ആമുഖത്തേക്ക്  നോക്കി  ആ ചുണ്ടുകള്‍ എന്നോടു എന്തോ പറയുന്നുണ്ടായിരുന്നു .....അവന്‍ അന്ന് പറയാന്‍ ബാക്കി വച്ച കാര്യം ആയിരിക്കാം ....റോഡില്‍ ഇറങ്ങി  ബസ്സ് സ്റ്റോപ്പിലേക്ക്   നടക്കുമ്പോഴും അവന്റെ ആ മുഖം അവന്‍  പറയാന്‍ ആഗ്രഹിച്ചത്‌ എന്തായിരിക്കാം അത് മാത്ര മായിരുന്നു മനസ്സില്‍ .............