2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

കേളപ്പന്‍

കേളപ്പന്‍

മീനമാസത്തെ ചുടിന്റെയും ഉച്ച ഭക്ഷണത്തിന്റെ  ആലസ്യത്തിലും  ഒന്ന്  മയങ്ങിയതായിരുന്നു . '', നേരം മോന്തി ആയി ,ഇഞ്ഞി  എനിറ്റില്ല''എന്നാ അമ്മയുടെ  ഉറക്കത്തിലുള്ള സംസാരം  കേട്ടാണ് ഉറക്കം  ഞെട്ടിയത് ,പകല്‍  രാത്രിയോട്‌ വിട പറയാന്‍  നോക്കുന്നു ,കാക്കള്‍ കുടുഅണയാന്‍ നോക്കുന്നതിന്റെ  ചര്‍ച്ചകള്‍  പുറത്തു  കേള്‍ക്കുന്നുണ്ട്  ,ഉറക്കത്തിന്റെ  ദൈര്‍ഘ്യം  വളരെ  കുടിയെന്നു  അപ്പോഴാണ്  മനസ്സിലായത് ,വെറുതെ യല്ല  അമ്മ  വഴക്ക്  പറയുന്നത് ,ജോലി ഇല്ലാത്ത  ദിവസങ്ങളില്‍  ഈ ഉച്ച ഉറക്കം  പതിവുള്ളതാണ് എന്നാല്‍ എന്നെ  ഉറക്കത്തില്‍ നിന്ന്  വിളിച്ചു  ഉണര്ത്തരുള്ള  കേളപ്പെട്ടന്റെ  അലാറം  പോലെയുള്ള ആ   ശബ്ദ്ദം  എനി  കേള്‍ക്കാന്‍  കഴിയില്ലല്ലോ  എന്ന സത്യം ഓര്‍ത്തുപോയി ,ഞങ്ങളുടെ  ഗ്രാമത്തിലെ  ''സൂപ്പര്‍ ''മാര്‍ക്കറ്റില്‍  വില്പ്പനയ്ക്കായ്‌  മീന്‍  എത്തിയിട്ടുണ്ട്  എന്ന  അരീക്കലാണ്  കേളപ്പന്റെ  കുവല്‍ .രണ്ടു കണ്ണുകള്‍ക്കും കാഴ്ച   ഇല്ലാഞ്ഞിട്ടുകുടി   എല്ലാം  കാണുന്ന  കേളപ്പേട്ടന്‍ .എനിക്ക്  ഓര്‍മ്മ വച്ച നാള്‍ മുതല്‍ മുട്ടോളം എത്തുന്ന  കാക്കി ട്രുസറും ബനിയനുമിട്ടുള്ള അയാളെ  കാണുന്നു , കല്ല്യാണത്തിനു പോവുമ്പോള്‍  മാത്രം വെള്ള മുണ്ടും  ഷര്‍ട്ടും  ഇടും,അയാള്‍  കടയില്‍ താമസം തുടങ്ങിയത്  ആരോ  പറഞ്ഞത്  ഓര്‍മ്മയുണ്ട് ,അവസാന ആശ്രയമായ  അമ്മ കുടി  നഷ്ടപ്പെട്ട  കേളപ്പനെ ചത്തു ആശാന്‍ കുട്ടി തന്റെ കടയില്‍  കിടക്കാന്‍ വീതി കുടിയ  ഒരു ബഞ്ചും നല്‍കി , അവിടെ താമസിപ്പിച്ചതാണ് ,കട  ചത്തു ആശാന്‍ മകനും ,മകന്‍ അയാളുടെ  മകന് കൈമാറിയ്പ്പോഴും കേളപ്പനും  ആ ബെഞ്ചും അവരുടെ ഒപ്പം  തന്നെയായിരുന്നു .കുട്ടികള്‍ക്ക്  അയാള്‍ കളി കുട്ടുകാരന്‍  ആയിരുന്നു ,വലിയവര്‍ അവരുടെ  ദുഖവും വേദനയും  ഒക്കെ  ഇറക്കി  വയ്ക്കാന്‍  അയാളെ ആശ്രയിച്ചു  ,അയാളുടെ  ആശ്വാസ വാക്കുകള്‍  പറയുന്നവേര്‍ക്ക്   വലിയ  സ്വാന്തനം ആയിരുന്നു ,സ്വകാര്യ ബസ്സിലെ  ജീവനക്കാരനായ  ഞാന്‍  അതി രാവിലെ പോവുകയും  വളരെ  വൈകി മാത്രം നാട്ടില്‍  തിരിച്ചു എത്തുകയും ആയിരുന്നു പതിവ് ,ആ ദിവസങ്ങളില്‍  നാട്ടില്‍  ഉണ്ടായ  വിവരങ്ങള്‍ അറിയാന്‍  കേളപ്പന്‍  ആയിരുന്നു എന്റെയും  ആശ്രയം ,എന്നും രാത്രി കേളപ്പ നോട് ഒത്തു  ചിലവഴിച്ചു ,രാവിലെ  പോവുമ്പോഴും  കുടികാഴ്ച പതിവാണ് ,അന്ന്  എന്തെന്നറിയില്ല  എന്നെ  രാവിലെ  എന്ന്  വിളിച്ചു  ഉണര്ത്തരുള്ള  അലാറം  നിലച്ചിരുന്നു ,ഉറക്കം  ഞെട്ടി യപ്പോള്‍  എനിക്ക്  പോവാനുള്ള  സമയം ആയിരിക്കുന്നു ,കുളി ച്ചെന്നു  വരുത്തി  ഓടുകയായിരുന്നു ,കടക്കു മുന്പില്‍ കുടി ഓടുമ്പോള്‍  പിന്നില്‍ നിന്ന്  കേളപ്പന്‍  എന്തോ  ചോദിക്കുന്നു ണ്ടായിരുന്നു ,അത് കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല ,നിന്നാല്‍ എനിക്ക് പോവാനുള്ള  ബസ്സ് കിട്ടില്ല ,അങ്ങനെ സംഭവിച്ചാല്‍  എന്റെ  ബസ്സിന്റെ  ആദ്യ ട്രിപ്പും മുടങ്ങും ,രാത്രി പതിവ് പോലെ  ജോലി കഴിഞ്ഞു  വരുമ്പോള്‍ ,വഴികളില്‍  ഒരു മുകത തോനി,കടയില്‍ എത്തിയപ്പോള്‍  എന്നു കേളപ്പേ ട്ടന്‍  ഇരുന്നു  സംസാരിക്കാറുള്ള  ആ വീതികുടിയ  ബഞ്ചില്‍  കേളപ്പേ ട്ടനെ  കണ്ടില്ല ,ഞാന്‍  കടയുടെ  പിന്നിലേക്ക്‌  പോയി  നോക്കി ,അവിടെ  കണ്ട കാഴ്ച  എന്റെ  നാഡിഞരമ്പു കളെ  തളര്‍ത്തിയ  കാഴ്ച ആയിരുന്നു ,ഒരു മണ്‍കുനയും അതില്‍  മുനുനാല്  റീത്തുകളും,  ഞാന്‍  വീട്ടിലേക്കു  ഓടുകയായിരുന്നു ,വീട്ടില്‍ നിന്നാണ്  ആ ദുഃഖകഥ  അറിയുന്നത്  ,വൈകുന്നേരം നെഞ്ചില്‍ കൈ വച്ച് കൊണ്ട്   ആ ബഞ്ചി ലേക്ക്  കിടന്ന  കേളപ്പേ ട്ടന്‍  പിന്നെ  എഴുനേറ്റില്ല,പിറ്റേ  ദിവസം  ആ ബഞ്ചും  അവിടെ നിന്ന്  അപ്രത്യക്ഷമായി ....നേരം  വൈകി  എനി പുറത്തേക്ക്  പോകാന്‍  വയ്യ  ,വീണ്ടു  അവിടെ തന്നെ  കിടന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ